*⚜തൃപ്പാദങ്ങൾ സത്യാഗ്രഹഭൂമിയിൽ⚜*
🌱വൈക്കം
സത്യാഗ്രഹ സമരത്തിന് അവശ സമുദായങ്ങളുടെ നേതാവും ത്രാതാവും എന്ന നിലയിൽ
ശ്രീനാരായണ ഗുരുവിന്റെ സർവ്വവിധ സഹായങ്ങളും ഉണ്ടായിരുന്നു. നമ്മുടെ
ചരിത്രകാരന്മാർ ഏറെയും ഈ പരമാർത്ഥം ഗ്രഹിക്കുകയോ മാനിക്കുകയോ ചെയ്തു
കാണുന്നില്ല. ആരംഭത്തിൽ തന്നെ സത്യാഗ്രഹ ഫണ്ടിലേയ്ക്ക് ഒരു ഭണ്ഡാരം
തൃപ്പാദങ്ങൾ ശിവഗിരിയിൽ ഏർപ്പെടുത്തി. തത്സംബമായി 1924 മേയ് 3-ാം തീയതി
മലയാള മനോരമയിൽ വന്ന വാർത്ത കാണുക:
👇🏻
❗"വർക്കല
ശ്രീ നാരയണ ഗുരുസ്വാമിയുടെ ഇരിപ്പിടമായ ശിവഗിരിയിൽ അദ്ദേഹം തന്നെ ഒരു
സത്യാഗ്രഹ നിധിപ്പെട്ടി വച്ചിരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം
സന്ന്യാസിമാർ ഈ പെട്ടിയും കൊണ്ടു നടന്നു യാചിച്ച് ധനശേഖരണം ചെയ്യുന്നതിനു
വേണ്ട ഏർപ്പാടുകൾ ചെയ്തിരിക്കുന്നു."
ശിവഗിരി മഠത്തിലെ മാനേജരായിരുന്ന മാർത്താണ്ഡൻ സാറിനെ സമരഭടനായി അയച്ചതും, എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന ഡോക്ടർ പി.എൻ.നാരായണനെ സത്യാഗ്രഹികളെ ശുശ്രൂഷിക്കാൻ വൈക്കത്തെക്ക് അയച്ചതും മറക്കത്തക്കതല്ല.
1924 മാർച്ച് 30-നാണല്ലോ സത്യാഗ്രഹത്തിന്റെ ആരംഭം. സത്യാഗ്രഹത്തിന്റെ ചെലവിലേക്കായി തൃപ്പാദങ്ങൾ സ്വന്തം സംഭാവനയായി ആയിരം രൂപ സമ്മാനിച്ചു.
1924 സെപ്റ്റംബർ 27 ന് ഗുരു വൈക്കത്തെത്തി സത്യാഗ്രഹാശ്രമം സന്ദർശിച്ചു.
തൃപ്പാദങ്ങളുടെ ആഗമനം പ്രമാണിച്ച് ആയിരക്കണക്കിനാളുകൾ ബോട്ടുജെട്ടിയിൽ കൂടി. ബോട്ടിൽ നിന്നും ഇറങ്ങുന്നതിനു മുമ്പായി എൻ.നാരായണൻ അകത്തു കടന്ന് മനോഹരമായ ഒരു ഖദർ ഹാരം സ്വാമികളെ അണിയിച്ചു. പല നിറഞ്ഞളിലുള്ള ഖദർ നൂലുകൊണ്ടു കെട്ടിയുണ്ടാക്കിയ ആ മാല വളരെ കൗതുകകരമായിരുന്നത്രെ. അതെന്താണെന്ന് സ്വാമികൾ ആരാഞ്ഞു.
ഖദറാണെന്ന് പറഞ്ഞു കേട്ടപ്പോൾ
"നിങ്ങൾ ഭക്ഷിക്കുന്നതും
ഖദറാണോ ??"* എന്ന് സ്വാമികൾ സ്വതഃസിദ്ധമായ ഫലിത ചാതുര്യത്തോടെ ചോദിക്കുകയുണ്ടായി. "ഇതിനു വാസനയില്ലല്ലോ അകത്തായിരിക്കും വാസന"യെന്നും സ്വാമികൾ പറഞ്ഞു. അടുക്കള മുതൽ വായനശാല വരെയുള്ള സത്യാഗ്രഹ പന്തലിലെ എല്ലാ ക്രമീകരണങ്ങളും സ്വാമികൾ നടന്നു കണ്ടു...
🌱
സത്യാഗ്രഹത്തോടനുബന്ധിച്ചു നടത്തിയ സവർണജാഥ വിഖ്യാതമാണ്. യശശ്ശരീരനായ മന്നത്തു പത്മനാഭനായിരുന്നു ജാഥാ ക്യാപ്റ്റൻ *'എന്റെ ജീവിത സ്മരണകൾ'* എന്ന ആത്മകഥയിൽ മന്നം രേഖപ്പെടുത്തുന്ന ഒരു ഭാഗം കൂടി ഇവിടെ ഉദ്ധരിക്കുന്നു....
💢"ജാഥയുടെ
വർക്കല സ്വീകരണം എടുത്തു പറയേണ്ട ഒന്നാണ്. ശിവഗിരിയിൽ അധിവസിച്ചിരുന്ന
പരിശുദ്ധനായ ശ്രീനാരായണ ഗുരുദേവരുടെ സന്നിധിയിലേക്ക്, അവിടെ കൂടിയ
ബഹുജനങ്ങൾ ഭക്തിപൂർവമാണ് സ്വാഗതം ചെയ്തത്. ഞങ്ങൾ അണിനിരന്നു അദ്ദേഹത്തെ
പ്രദക്ഷിണം വച്ചു നമസ്കരിച്ച് അനുഗ്രഹം വാങ്ങിയ ശേഷമേ വിശ്രമിച്ചുള്ളു.
അവിടെയും എന്റെ അദ്ധ്യക്ഷതയിൽ ഒരു യോഗം നടന്നു. വർക്കല തീർത്ഥത്തിലെ
സ്നാനവും സ്വാമി സന്നിധിയിലെ വിശ്രമവും കൊണ്ട് ജാഥാംഗങ്ങളുടെ ക്ഷീണമെല്ലാം
ഒരു വിധം നീങ്ങി. ഞങ്ങളിൽ ചിലർ സ്വാമികളെ പ്രത്യേകം കണ്ടു സംസാരിച്ചു.
കുശലപ്രശ്നത്തിനു ശേഷം അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി സവർണർ
ചെയ്യുന്ന ഈ നിസ്വാർത്ഥ സേവനം അഭിനന്ദനീയവും അത്ഭുതകരവുമാണെന്നും
സവർണാഭിപ്രായം രേഖപ്പെടുത്താൻ ഇതിനേക്കാൾ കവിഞ്ഞ മാർഗമില്ലെന്നും ഈ സവർണ
ജാഥയുടെ സഞ്ചാരം മൂലം ഹിന്ദുക്കൾക്കിടയിൽ ഒരു സമൂല പരിവർത്തനം തന്നെ
ഉണ്ടായിക്കാണുമെന്നും വഴി തുറന്നു കിട്ടിയില്ലെങ്കിൽ തന്നെയും അത് വലിയൊരു
സമ്പാദ്യമാണെന്നും സ്വാമികൾ പ്രസ്താവിച്ചു. ജാഥാംഗങ്ങളെല്ലാം അവിടെ വച്ച്
സ്വാമികളുടെ അനുഗ്രഹവും വാങ്ങിക്കൊണ്ടാണ് തിരുവനന്തപുരത്തേക്ക്
പുറപ്പെട്ടത്. തീണ്ടലും തൊടീലും ജാതിയും ഉപജാതിയും ഇല്ലാതാക്കുക മാത്രമല്ല,
പറയിയായ മാതംഗിയെ സന്യാസിയാക്കി മറ്റുള്ളവരുടെ കൂട്ടത്തിൽ
പാർപ്പിക്കുകകൂടി ചെയ്ത ശ്രീ ബുദ്ധദേവന്റെ സ്മരണ ശിവഗിരി
സങ്കേതത്തിലെപ്പോലെ മറ്റെങ്ങും അത്ര വേഗത്തിൽ ഉണ്ടാകുന്നതല്ല."
💢
〽ഇങ്ങനെ
വൈക്കം സത്യാഗ്രഹത്തോട് ആത്മാർത്ഥമായ ആഭിമുഖ്യമാണ് ഗുരു തൃപ്പാദങ്ങൾ
പുലർത്തിയിരുന്നതെന്നുള്ളത് അനിഷേധ്യമായ ഒരു ചരിത്ര സത്യമാണ്
〽
ചിത്രത്തിൽ സത്യഗ്രഹികൾക്കായി തൃപ്പാദങ്ങൾ വിട്ടുകൊടുത്ത വെല്ലൂർ മഠം
ശിവഗിരി മഠത്തിലെ മാനേജരായിരുന്ന മാർത്താണ്ഡൻ സാറിനെ സമരഭടനായി അയച്ചതും, എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന ഡോക്ടർ പി.എൻ.നാരായണനെ സത്യാഗ്രഹികളെ ശുശ്രൂഷിക്കാൻ വൈക്കത്തെക്ക് അയച്ചതും മറക്കത്തക്കതല്ല.
1924 മാർച്ച് 30-നാണല്ലോ സത്യാഗ്രഹത്തിന്റെ ആരംഭം. സത്യാഗ്രഹത്തിന്റെ ചെലവിലേക്കായി തൃപ്പാദങ്ങൾ സ്വന്തം സംഭാവനയായി ആയിരം രൂപ സമ്മാനിച്ചു.
1924 സെപ്റ്റംബർ 27 ന് ഗുരു വൈക്കത്തെത്തി സത്യാഗ്രഹാശ്രമം സന്ദർശിച്ചു.
തൃപ്പാദങ്ങളുടെ ആഗമനം പ്രമാണിച്ച് ആയിരക്കണക്കിനാളുകൾ ബോട്ടുജെട്ടിയിൽ കൂടി. ബോട്ടിൽ നിന്നും ഇറങ്ങുന്നതിനു മുമ്പായി എൻ.നാരായണൻ അകത്തു കടന്ന് മനോഹരമായ ഒരു ഖദർ ഹാരം സ്വാമികളെ അണിയിച്ചു. പല നിറഞ്ഞളിലുള്ള ഖദർ നൂലുകൊണ്ടു കെട്ടിയുണ്ടാക്കിയ ആ മാല വളരെ കൗതുകകരമായിരുന്നത്രെ. അതെന്താണെന്ന് സ്വാമികൾ ആരാഞ്ഞു.
ഖദറാണെന്ന് പറഞ്ഞു കേട്ടപ്പോൾ
"നിങ്ങൾ ഭക്ഷിക്കുന്നതും
ഖദറാണോ ??"* എന്ന് സ്വാമികൾ സ്വതഃസിദ്ധമായ ഫലിത ചാതുര്യത്തോടെ ചോദിക്കുകയുണ്ടായി. "ഇതിനു വാസനയില്ലല്ലോ അകത്തായിരിക്കും വാസന"യെന്നും സ്വാമികൾ പറഞ്ഞു. അടുക്കള മുതൽ വായനശാല വരെയുള്ള സത്യാഗ്രഹ പന്തലിലെ എല്ലാ ക്രമീകരണങ്ങളും സ്വാമികൾ നടന്നു കണ്ടു...
സത്യാഗ്രഹത്തോടനുബന്ധിച്ചു നടത്തിയ സവർണജാഥ വിഖ്യാതമാണ്. യശശ്ശരീരനായ മന്നത്തു പത്മനാഭനായിരുന്നു ജാഥാ ക്യാപ്റ്റൻ *'എന്റെ ജീവിത സ്മരണകൾ'* എന്ന ആത്മകഥയിൽ മന്നം രേഖപ്പെടുത്തുന്ന ഒരു ഭാഗം കൂടി ഇവിടെ ഉദ്ധരിക്കുന്നു....
ചിത്രത്തിൽ സത്യഗ്രഹികൾക്കായി തൃപ്പാദങ്ങൾ വിട്ടുകൊടുത്ത വെല്ലൂർ മഠം

No comments:
Post a Comment